കാസര്‍ഗോഡ് ഈസ്റ്റര്‍ ആഘോഷത്തിനിടെ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആര്‍.എസ്.എസ് ആക്രമണം; തടയാന്‍ ശ്രമിച്ച സി.പി.ഐം.എം പ്രവര്‍ത്തകനും മര്‍ദ്ദനം

കാസര്‍ഗോഡ്: ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനിടെ കാസര്‍ഗോഡ് ക്രിസ്ത്യന്‍ ദേവാലയത്തിന് നേരെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. കാഞ്ഞങ്ങാടിനടുത്ത് മേലെടുക്കത്ത് ലൂര്‍ദ് മാതാ പള്ളിയ്ക്ക് നേരെയാണ് അക്രമണമുണ്ടായത്.

ഇന്നലെ രാത്രിയലുണ്ടായ കല്ലേറില്‍ പള്ളിയിലെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. പരിവര്‍ത്തന ക്രൈസ്തവ സമൂഹം താമസിക്കുന്ന കോളനി കൂടിയായ പ്രദേശത്ത് യാതോരു പ്രകോപനവുമില്ലാതെയാണ് ആക്രമണം നടന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.

ആക്രമണം തടയാന്‍ ശ്രമിച്ച സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ജെയിംസ്, നന്ദു, തങ്കം എന്നിവര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരെ കാഞ്ഞങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാള്‍ പരിയാരം മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്.

Similar Articles

Comments

Advertismentspot_img

Most Popular