‘മാണി മാപ്പിളയുടെ പിന്തുണയോടെ പമ്പയിലും മീനച്ചിലാറ്റിലും താമര കൃഷി ചെയ്യാം’, രൂക്ഷ പരിഹാസവുമായി അഡ്വ.ജയശങ്കര്‍,

കൊച്ചി: കെഎം മാണിയേയും കേരള കോണ്‍ഗ്രസിനേയും വിമര്‍ശിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ കണക്കിന് പരിഹസിച്ചാണ് ജയശങ്കര്‍ രംഗത്തെത്തിയിരിക്കുന്നത്.മുടിയനായ മാണിയ്ക്ക് മാനസാന്തരമുണ്ടാകും, തെറ്റുതിരുത്തി യുഡിഎഫിലേക്കു തിരിച്ചു വരും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. മാണി സഹായത്തോടെ സാമ്രാജ്യത്വത്തെയും ഫാസിസത്തെയും തുരത്താം, ചെങ്ങന്നൂരില്‍ ചെങ്കൊടി പാറിക്കാം എന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍ എന്നും ഫെയ്സബുക്കില്‍ കുറിച്ചു.

അഡ്വ.ജയശങ്കര്‍, ഫെയ്സബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം,

മുടിയനായ മാണിയ്ക്ക് മാനസാന്തരമുണ്ടാകും, തെറ്റുതിരുത്തി യുഡിഎഫിലേക്കു തിരിച്ചു വരും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. മലപ്പുറത്തും വേങ്ങരയിലും പ്രകടിപ്പിച്ച മഹാമനസ്‌കത തുടര്‍ന്നും പ്രതീക്ഷിക്കുന്നു. വത്തിക്കാന്റെ ഇടപെടലിനായി പ്രാര്‍ത്ഥിക്കുന്നു.

മാണി സഹായത്തോടെ സാമ്രാജ്യത്വത്തെയും ഫാസിസത്തെയും തുരത്താം, ചെങ്ങന്നൂരില്‍ ചെങ്കൊടി പാറിക്കാം എന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടല്‍.

മാണി മാപ്പിളയുടെ പിന്തുണയോടെ പമ്പയിലും മീനച്ചിലാറ്റിലും താമര കൃഷി ചെയ്യാം, ക്രമേണ മധ്യ തിരുവിതാംകൂര്‍ ഹിന്ദുരാഷ്ട്രമാക്കി മാറ്റാം എന്നാണ് ബിജെപിയുടെ മനോരഥം. നായാടി- നമ്പൂതിരി സഖ്യത്തില്‍ നസ്രാണിയെ കൂടി ഉള്‍പ്പെടുത്താമെന്ന് മനുസ്മൃതിയിലുണ്ട്.

മഹാത്മാ മാണി ഇതുവരെ ആര്‍ക്കും പിടികൊടുത്തിട്ടില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയോടോ ബിജെപിയോടോ തൊട്ടുകൂടായ്മയില്ല, യുഡിഎഫിലേക്കു മടങ്ങിപ്പോകാനും മടിയില്ല.

കേരള കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അധികാരമോ പണമോ അല്ല, കര്‍ഷകരുടെ ക്ഷേമമാണ് പരമപ്രധാനം. കര്‍ഷക താല്പര്യം മുന്‍നിര്‍ത്തി മാവോയിസ്റ്റുകളുമായും യോജിക്കും.

Similar Articles

Comments

Advertismentspot_img

Most Popular