ചെന്നിത്തലയേയും സുധാകരനേയും ലക്ഷ്യമിട്ട് കിര്‍മാണി മനോജ്‌

കൊച്ചി: മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് കീഴല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ശുഹൈബ് വധത്തില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ കിര്‍മാണി മനോജിനു പങ്കുണ്ടെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എന്നിവരാണ്
ടി.പി. വധകേസിലെ പ്രതിയായ കിര്‍മാണി മനോജിന് ശുഹൈബ് വധത്തിലും പങ്കുണ്ടെന്ന് ആരോപണമുന്നയിച്ചത്. ഈ ആരോപണത്തിന്റെ പേരില്‍ ചെന്നിത്തലയ്ക്കും, സുധാകരനും കിര്‍മാണി മനോജ് വക്കീല്‍ നോട്ടീസ് അയച്ചു. ഈ ആരോപണം തനിക്കു മാനനഷ്ടത്തിനു കാരണമായെന്നു മനോജ് നോട്ടീല്‍ പറയുന്നു.
നേരത്തേ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ കൊന്നത് ടി.പി വധക്കേസിലെ പ്രതി കിര്‍മാണി മനോജാണെന്ന് കെ.സുധാകരന്‍ പറഞ്ഞിരുന്നു. ടി.പി ചന്ദ്രശേഖരനെ സമാനമായ രീതിയിലായിരുന്നു വെട്ടിക്കൊലപ്പെടുത്തിയത്.ശുഹാബിന്റെ ശരീരത്തിലെ മുറിവുകളുടെ സ്വഭാവം ഇത് വൃക്തമാക്കുന്നു. മനോജ് പരോളിലിറങ്ങിയ സമയത്താണ് കൊലപാതകം നടന്നത് എന്നതും കേസിലെ ആസുത്രീകത വര്‍ദ്ധിപ്പിക്കുന്നെന്നുമാണ് കെ.സുധാകരന്‍ ആരോപിച്ചത്. ശുഹൈബിനെ കൊന്ന ദിവസം ടി പി വധകേസിലെ പ്രതികള്‍ പരോളിലായിരുന്നുവെന്ന് രമേശ് ചെന്നത്തില പറഞ്ഞത്. ജയലിനു പുറത്തുള്ള ഇവരാണ് കൃത്യം നിര്‍വഹിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിനെതിരായാണ് കിര്‍മാണി മനോജിന്റെ അപ്രതീക്ഷിത നടപടി.

Similar Articles

Comments

Advertismentspot_img

Most Popular