തൊഴിലുടമയുടെ ഭാര്യയുമായി ഒളിച്ചോടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ച ശേഷം കണ്ണില്‍ ആസിഡ് കുത്തിവച്ചു!!!

ബീഹാര്‍: തൊഴിലുടമയുടെ ഭാര്യയുമായി ഒളിച്ചോടിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കണ്ണില്‍ ആസിഡ് കുത്തിവച്ചു. യുവാവിന് കാഴ്ച നഷ്ടമായി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പിപ്ര ചൗക്കിലെ ഒരു ഭക്ഷണശാലയിലാണ് സംഭവം. സമസ്തിപൂര്‍ സ്വദേശിയായ യുവാവാണ് ജനക്കൂട്ടത്തിന്റെ ക്രൂരശിക്ഷയ്ക്ക് ഇരയായത്.

ടെഘ്റ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബറൗനി ഗ്രാമത്തില്‍ ട്രാക്ടര്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു യുവാവ്. ജോലിക്കിടെ തൊഴിലുടമയുടെ ഭാര്യയുമായി ഇയാള്‍ പ്രണയത്തിലായി. ഈ മാസം ആറിന് ഇരുവരും ഒളിച്ചോടി. തുടര്‍ന്ന് ഭാര്യയെ തട്ടിക്കൊണ്ടു പോയെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍, 16ന് മടങ്ങിയെത്തിയ യുവതി കോടതിയിലെത്തി മൊഴി നല്‍കി. തന്നെ വീട്ടിലേക്ക് കൊണ്ടുപോകാനും ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. അതേസമയം, യുവതി മടങ്ങിയെത്തിയത് എന്തുകൊണ്ടാണെന്ന് വ്യക്തമായിട്ടില്ല.

യുവതിയുടെ സഹോദരന്‍ അടുത്ത ദിവസം ഡ്രൈവറെ ഫോണില്‍ വിളിക്കുകയും യുവതിയ്ക്ക് അയാള്‍ക്കൊപ്പം പോകണമെന്നാണ് ആഗ്രഹവുമെന്ന് അറിയിച്ചു. തുടര്‍ന്ന് ടെഘ്റ പൊലീസ് സ്റ്റേഷനില്‍ എത്താനും ആവശ്യപ്പെട്ടു. സ്റ്റേഷന് സമീപത്ത് എത്തിയപ്പോള്‍ ഇരുപതോളം വരുന്ന ആളുകള്‍ ചേര്‍ന്ന് യുവാവിനെ ഭക്ഷണശാലയിലേക്ക് കൊണ്ടുപോകുകയും മര്‍ദ്ദിക്കുകയുമായിരുന്നു. അവശനായ യുവാവിന്റെ കണ്ണില്‍ ആസിഡും കുത്തിവച്ചു. പിന്നീട് യുവാവിനെ ഭഗ്വന്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഹനുമന്‍ ചൗക്കില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വഴിയാത്രക്കാരാണ് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. പൊലീസ് അന്വേഷണം തുടരുകയാണ്.

Similar Articles

Comments

Advertismentspot_img

Most Popular