യു.എസിലെ സാമ്പത്തിക സ്തംഭനം ഒഴിവായി; സെനറ്റിലും കോണ്‍ഗ്രസിലും ധനകാര്യ ബില്‍ പാസാക്കി

വാഷിങ്ടണ്‍: യു.എസിലെ സാമ്പത്തിക സ്തംഭനത്തിന് പരിഹാരമായി. സെനറ്റിലും കോണ്‍ഗ്രസിലും ധനകാര്യ ബില്‍ പാസാക്കിയതോടെയാണ് സാമ്പത്തിക സ്തംഭനത്തിന് അറുതിയായത്. ധനബില്‍ പാസാക്കാത്തതിനെ തുടര്‍ന്ന് മൂന്നാഴ്ചയ്ക്കിടെ രണ്ടാംതവണയും ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇതോടെ അവസാനിച്ചത്.

റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള കോണ്‍ഗ്രസില്‍ 186നെതിരെ 240വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. സൈനിക-ആഭ്യന്തര ചെലവുകള്‍ക്കായി മുപ്പതിനായിരം കോടി രൂപയാണ് ബില്ലില്‍ വകയിരുത്തിയിരുന്നത്. മാര്‍ച്ച് 23 വരെ വേണ്ട തുകയാണിത്. കോണ്‍ഗ്രസിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ റാന്‍ഡ് പോളിന്റെ എതിര്‍പ്പായിരുന്നു പ്രതിസന്ധിക്ക് കാരണം.

അനുകൂല നിലപാട് എടുത്തതോടെയാണ് ബില്‍ പാസാക്കാനായത്. ട്രംപ് സര്‍ക്കാരിന്റെ കുടിയേറ്റനയത്തില്‍ പ്രതിഷേധിച്ച്, ഡെമോക്രാറ്റിക് പാര്‍ട്ടി സാമ്പത്തിക ബില്ലിനെതിരെ ജനുവരിയില്‍ വോട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് മൂന്ന് ദിവസം പണമില്ലാതെ സര്‍ക്കാരിന് പ്രവര്‍ത്തിക്കേണ്ടി വന്നു. കുട്ടികളായിരിക്കുമ്പോള്‍ യുഎസിലേക്കു കുടിയേറിയ ഏഴു ലക്ഷത്തിലേറെ പേര്‍ക്ക് നല്‍കിയിരുന്ന താത്കാലിക നിയമസാധുത ട്രംപ് ഭരണകൂടം പിന്‍വലിച്ചതാണ് ഡെമോക്രാറ്റുകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്.

Similar Articles

Comments

Advertismentspot_img

Most Popular